Tuesday 11 July 2017

Murrel Farming(വരാൽ കൃഷി)



"വരാൽ; പോക്ഷക-ഔഷധ ഗുണങ്ങളിലും രുചിയിലും മുമ്പനായ ശുദ്ധജല മത്സ്യം"  

നമ്മുടെ നാടൻ ശുദ്ധജല മത്സ്യങ്ങളിൽ രുചിയിലും ഔഷധഗുണങ്ങളിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് വരാൽ. മുമ്പൊക്കെ നമ്മുടെ വയലുകളിലും തോടുകളിലും കുളങ്ങളിലും സുലഭമായിരുന്നയീ തനത് മത്സ്യസമ്പത്തിന് കാര്യമായ ശോഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സാധാരണ വരാൽ, ചേറുമീൻ, പുള്ളിവരാൽ, വട്ടാൻ, വാകവരാൽ എന്നിങ്ങനെ അഞ്ചുതരം വരാലുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. പ്രാദേശികമായി ബ്രാല്, കണ്ണൻ, കൈച്ചിൽ എന്നീ പേരുകളിലും അറിയപ്പെടുന്ന വരാലിനെ  ഇംഗ്ളീഷിൽ സ്നേക്ക് ഹെഡ് എന്നാണറിയപ്പെടുന്നത്.
90 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുന്ന സാധാരണ വരാലുകൾക്ക് 3 കിലോഗ്രാം വരെ തൂക്കം ഉണ്ടാകാറുണ്ട്. എന്നാൽ വാകവരാലുകൾ 120 സെന്റീ മീറ്റർ വരെ നീളത്തിൽ വളരുകയും 8-10 കിലോഗ്രാം വരെ തൂക്കം വയ്ക്കുകയും ചെയ്യും.



വരാൽ കൃഷി

വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വരാലുകളെ കൃഷിചെയ്യാൻ തുടങ്ങിയിട്ടുള്ളത് വളരെയധികം പ്രതീക്ഷ നൽകുന്ന ഒന്നാണ്. വാകവരാലിന്റെ പ്രത്യേക രുചിയും ഉയർന്ന പോക്ഷക മൂല്യവും  അപാര വലിപ്പവും ഉന്നത വിപണി മൂല്യവും കൃഷിക്കാരെ ആകർഷിക്കുന്ന മേന്മകളാണ്. എന്നാൽ മത്സ്യ കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ്, പ്രത്യേക ആഹാര രീതികൾ, തമ്മിൽ ഭക്ഷിക്കുന്ന ശീലം എന്നിവ ആൾക്കാരെയീ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കാൻ പോന്നതാണ്.  പ്രേരിത പ്രജനനം വഴി ധാരാളം കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കുവാൻ തുടങ്ങിയതോടു കൂടി വരാൽക്കുഞ്ഞുങ്ങൾക്കുള്ള ക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്

നമ്മുടെ ജലാശയങ്ങളിൽ നിന്നും ജൂൺ മുതൽ ഡിസംബർ വരെയുള്ള  കാലയളവിലാണ് കുഞ്ഞുങ്ങളെ  ശേഖരിക്കാൻ കഴിയുക.   10 സെന്റീ മീറ്റർ വളർന്ന കുഞ്ഞുങ്ങളെയാണ് 3 അടിയിൽക്കൂടുതൽ ആഴമില്ലാത്ത വളർത്തുകുളങ്ങളിൽ ഒരു സെന്റിന് 60-80 എന്നതോതിൽ നിക്ഷേപിക്കുന്നത്. ഒരുവർഷത്തിനകം പ്രായപൂർത്തിയാകുന്ന വാക വരാലിന്റെ പ്രധാന ആഹാരങ്ങൾ ചെറു മത്സ്യങ്ങൾ,  ഒച്ചുകൾ, താവളക്കുഞ്ഞുങ്ങൾ, കൂത്താടികൾ, മത്സ്യമുട്ടകൾ എന്നിവയാണ്.    കുളങ്ങളിൽ വളർത്തുമ്പോൾ കുഞ്ഞുൾക്ക് ഉപ്പില്ലാത്ത മത്സ്യപ്പൊടി, ചെമ്മീൻപൊടി, കൂത്താടികൾ, ഉണക്കിപ്പൊടിച്ച കക്കയിറച്ചി, മണ്ണിരകൾ എന്നിവയും കടകളിൽ വാങ്ങാൻ കിട്ടുന്ന 50%മാംസ്യമടങ്ങിയ   
ക്യാറ്റ് ഫിഷുകൾക്കുള്ള പെല്ലറ്റു ഫീഡും കൊടുക്കാം. വരാലു വളർത്താനുദ്ദേശിക്കുന്ന കുളത്തിൽ രണ്ടു മാസ്സം മുമ്പേ  തന്നെ തിലാപ്പിയ, ഗപ്പി മുതലായ മീനുകളെ ഇട്ടുകൊടുത്താലവ പെറ്റുപെരുകി വരാലിന് ആഹാരമായിക്കൊള്ളും. 
8 മാസ്സം കൊണ്ട് വിളവെടുക്കുമ്പോൾ ഹെക്ടറിന് 4 ടൺ വരെ വിളവ് പ്രതീക്ഷിക്കാം. 
            
ചായ മൻസ, ചീരച്ചേമ്പ്‌, രംഭ എന്നിവയുടെ തൈകളും  പുതുതലമുറ വളർത്തു മത്സ്യങ്ങളായ ഗിഫ്റ്റ് തിലാപ്പിയ, നട്ടർ, മലേഷ്യൻ വാള എന്നിവയുടെ കുഞ്ഞുങ്ങളും കേരളാപോണിക്സി ലഭ്യമാണ്. ഫോൺ;  9387735697. -മെയിൽ; keralaponics@gmail.com.

No comments:

Post a Comment