Thursday, 11 August 2016

Giant Granadilla (ആകാശ വെള്ളരി)





“ആകാശ വെള്ളരി-ജീവിത ശൈലീരോഗങ്ങൾക്കെതിരെയുള്ളൊരു വജ്രായുധം

  പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപ്പെട്ടൊരു അപൂർവ വളളിവർഗ്ഗ വിളയാണ് ആകാശവെള്ളരി(Giant Granadilla).   രണ്ടു കിലോഗ്രാമോളം തൂക്കം വരുന്ന ധാരാളം കായ്കൾ പിടിക്കുന്ന ആകാശ വെള്ളരിയുടെ ആയുസ്സ് 200 വർഷം വരെ യാണ്. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കൾ പിടിക്കുമെങ്കിലും വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ കായ്കളുണ്ടാകുന്നത്. 

ഇളം പ്രായത്തിൽ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാൽ പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി ജീവിത ശൈലീരോഗങ്ങൾക്ക് കൈകണ്ട ഔഷധം കൂടിയാണ്. വെള്ളരിയെന്നാണ് പേരെങ്കിലും പാഷൻ ഫ്രൂട്ടിന്റെ രുചിയിൽ മാധുര്യമേറുന്നയീ പഴങ്ങൾ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം,ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്‌മ, ഉദരരോഗങ്ങൾ തുടങ്ങിയ രോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്.
വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടുമാണ് വംശവർദ്ധനവ് നടത്തുന്നത്. വിത്ത് മുളപ്പിച്ചുണ്ടാക്കുന്ന തൈകൾ മൂന്ന് വർഷം കൊണ്ടും തണ്ടുകൾ നട്ടുപിടിപ്പിച്ചാൽ ഒരു വർഷം കൊണ്ടും പൂവിട്ട് കായ്കൾ പിടിക്കാൻ തുടങ്ങും.

ഒരു സുസ്ഥിര പച്ചക്കറിയായും ഔഷധഗുണ സമ്പുഷ്ടമായൊരു പഴമായും പേരെടുത്തിട്ടുള്ള ആകാശ വെള്ളരി കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ അടുക്കളത്തോട്ടത്തിനൊരു മുതൽക്കൂട്ടായിരിക്കും.

ചായ മൻസ, ഇലച്ചേമ്പ് മുതലായ നിത്യഹരിത ഇലക്കറികളുടെ തൈകൾ കേരളാപോണിക്സിൽ ലഭ്യമാണ്. ഫോൺ; 9387735697 ഇ-മെയിൽ; keralaponics@gmail.com


Wednesday, 27 July 2016

Pacu(പാക്കു)





"പാക്കുവെന്ന റെഡ്ബെല്ലി മത്സ്യകേരളത്തിനൊരു മുതൽക്കൂട്ട്"

ഇഗ്ളീഷിൽ റെഡ് പാക്കുവെന്നും മലയാളത്തിൽ നട്ടർ, റെഡ് ബെല്ലി, ചുവന്ന ആവോലി  എന്നുമൊക്കെ അറിയപ്പെടുന്ന പാക്കു മത്സ്യത്തിന്റെ ശാസ്ത്രീയ നാമം പിയാറക്ററ്സ് ബ്രാച്ചിപ്പോമം (Piaractus brachypomum) എന്നാണ്. ആമസോൺ നദിയിൽ കാണപ്പെടുന്ന നരഭോജി മത്സ്യമെന്നറിയപ്പെടുന്ന പിരാനയുമായി സാമ്യമുള്ളയീ സാധു മത്സ്യം ഏറെ തെറ്റിദ്ധരിക്കപ്പെട്ടൊരു മത്സ്യയിനമാണ്. പുതുതലമുറ ശുദ്ധ ജല വളർത്തുമത്സ്യയിനങ്ങളിൽ മുന്തിയ സ്ഥാനത്തുള്ള റെഡ് ബെല്ലി കേരളത്തിലെയും മത്സ്യ കർഷകരുടെ ഇഷ്ടയിനമായി മാറിക്കഴിഞ്ഞു. വളരെ ഉയർന്ന വളർച്ചാ നിരക്കും ഹൃദ്യമായ രുചിയുമാണ് മറ്റു വളർത്തു മത്സ്യങ്ങളെ പിന്തള്ളി പാക്കു മലയാളികളുടെയും ഇഷ്ട മത്സ്യമായി മാറാൻ കാരണം.

മൂന്നടി നീളത്തിൽ വരെ വളരുന്ന പാക്കുവിന് 25 കിലോഗ്രാമോളം ഭാരം ഉണ്ടാകാറുണ്ട്. പിരാനക്ക് കൂർത്ത മൂർച്ചയേറിയ പല്ലുകളുള്ളപ്പോൾ മനുഷ്യരുടേതിന് സാദൃശ്യമുള്ള പല്ലുകളാണ് നട്ടറിനുള്ളത്. ആഹാരപദാർത്ഥങ്ങൾ ചവച്ചരച്ചു തിന്നുന്നതിന് ഇത്തരം  പല്ലുകൾ മത്സ്യങ്ങളെ സഹായിക്കുന്നു. വയറിന്റെ ഭാഗം കടുത്ത ചുവപ്പും മുതുക് ചാര നിറത്തിലും മധ്യഭാഗം വെള്ളിനിറത്തോടും കൂടിയ പാക്കു ആകർഷകമായൊരു മത്സ്യമാണ്. പിരാനയെന്ന പേരിൽ നമ്മുടെ അക്വേറിയം ഷോപ്പുകളിൽ വിറ്റഴിക്കപ്പെടുന്നത് പാക്കു മത്സ്യത്തെയാണ്.

മിശ്രഭുക്കായ പാക്കു ശാന്ത സ്വാഭാവിയുമായതിനാൽ മറ്റു മത്സ്യങ്ങളോടൊപ്പം കമ്മ്യുണിറ്റി രീതിയിൽ വളർത്താനും യോജിച്ചതാണ്. എട്ട് മാസ്സം കൊണ്ട് ഒരു കിലോഗ്രാം ഭാരമുണ്ടാകും. വിപണിയിൽ പ്രീയമുള്ളതിനാൽ നട്ടറിനെ വളർത്തൽ വളരെ ആദായകരമായൊരു തൊഴിൽസംരംഭം തന്നെയാണ്.   



ഉയർന്ന ഗുണനിലവാരമുള്ള ഫാൻസി ഗപ്പികളുടെ വലിയൊരു ശേഖരം തന്നെ പെറ്റ്സ് പാർക്ക് ഗപ്പി ഫാമിൽ {ഗപ്പീസ് പാർക്ക്) വിൽപ്പനയ്‌ക്ക്‌ ലഭ്യമാണ്. ഫോൺ;  9387735697. ഇ-മെയിൽ; keralaponics@gmail.com.